Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maria Machado

വെനസ്വേലൻ പ്രതിപക്ഷനേതാവ് മോചിതനായി മണിക്കൂറുകൾക്കുള്ളിൽ വീട്ടുതടങ്കലിൽ

കാരക്കാസ്: വെനസ്വേലൻ ഭരണകൂടം പൊതുമാപ്പു നല്കി വിട്ടയച്ച പ്രതിപക്ഷ നേതാവ് ഹുവാൻ പാബ്ലോ ഗ്വാനിപ്പയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലിലാക്കി. സമാധാന നൊബേൽ ജേതാവായ പ്രതിപക്ഷനേതാവ് മരിയ മച്ചാഡോയും ഗ്വാനിപ്പയുടെ കുടുംബവുമാണ് ഇക്കാര്യം ആദ്യം അറിയിച്ചത്.

പിന്നീട് വെനസ്വേലൻ ഭരണകൂടം സ്ഥിരീകരിച്ചു. മോചനവ്യവസ്ഥകൾ ലംഘിച്ചതിന്‍റെ പേരിലാണു നടപടിയെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

ഞായറാഴ്ച മറ്റു രാഷ്‌ട്രീയത്തടവുകാർക്കൊപ്പമാണ് ഗ്വാനിപ്പ മോചിതനായത്. ഇതിനു പിന്നാലെ അദ്ദേഹം മാധ്യമപ്രവർത്തകർക്ക് അഭിമുഖം നല്കി.

വെനസ്വേലൻ ഭരണകൂടത്തിനു നിയമസാധുത ഇല്ലെന്നും അവശേഷിക്കുന്ന രാഷ്‌ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് സിവിലിയൻ വേഷത്തിൽ ആയുധം ധരിച്ച് നാലു വാഹനങ്ങളിലെത്തിയവർ ഗ്വാനിപ്പയെ തട്ടിക്കൊണ്ടുപോയെന്നാണു മരിയ മച്ചാഡോയും ബന്ധുക്കളും അറിയിച്ചത്.

പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ സമ്മർദമാണ് വെനസ്വേലയിലെ രാഷ്‌ട്രീയത്തവടുകാരുടെ മോചനത്തിനു വഴിയൊരുക്കിയത്. ഏതാണ്ട് 900 പേർ മോചിതരായി.

International

നൊബേൽ മെഡൽ വെനസ്വേലയിലേക്കു കൊണ്ടുപോകും: മരിയ മച്ചാഡോ

ഓസ്‌ലോ: സമാധാന നൊബേൽ പുരസ്കാരം വെനസ്വേലയിലെത്തിക്കുമെന്ന് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ.

വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിന്‍റെ ഭീഷണി അവഗണിച്ച് നൊബേൽ പുരസ്കാരം സ്വീകരിക്കാൻ രഹസ്യമായി നോർവേയിലെത്തിച്ചേർന്ന ശേഷം സംസാരിക്കുകയായിരുന്നു മരിയ. അതേസമയം, എപ്പോഴായിരിക്കും വെനസ്വേലയിലേക്കുള്ള മടക്കമെന്ന് അവർ വ്യക്തമാക്കിയില്ല.

നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ ബുധനാഴ്ച നടന്ന സമാധാന നൊബേൽ പുരസ്കാര വിതരണച്ചടങ്ങിൽ സമയത്ത് എത്തിച്ചേരാൻ മരിയയ്ക്കു കഴിഞ്ഞില്ല. മരിയയുടെ മകൾ അന കൊറിന സൂസയാണ് പുരസ്കാരം സ്വീകരിച്ചത്. മരിയ മണിക്കൂറുകൾ വൈകിയാണ് ഓസ്‌ലോയിൽ എത്തിച്ചേർന്നത്.

ഓസ്‌ലോയിലെ ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ മരിയ അഭിവാദ്യം ചെയ്തു. വെനസ്വേലൻ ജനതയ്ക്കുവേണ്ടി പുരസ്കാരം സ്വീകരിക്കാനാണ് നോർവേയിലെത്തിയതെന്ന് അവർ പറഞ്ഞു. വെനസ്വേലയിൽ ഒളിവിൽ കഴിയുന്ന മരിയ ഈ വർഷം ജനുവരിക്കു ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ആദ്യമാണ്.

അറസ്റ്റ് വാറന്‍റ് നേരിടുന്ന മരിയ നോർവേയിൽ പോയാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്ന് വെനസ്വേലൻ ഭരണകൂടം ഭീഷണി മുഴക്കിയിരുന്നു.

International

മരിയ മച്ചാഡോ നൊബേൽ വാങ്ങാനെത്തും

ഓസ്‌ലോ: ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം സ്വീകരിക്കാനായി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ നോർവേയിലെത്തും.

ഒളിവിൽ കഴിയുന്ന മരിയയെ ബന്ധപ്പെട്ടുവെന്നും അവർ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും നൊബേൽ പുരസ്കാര സമിതി അറിയിച്ചു. ബുധനാഴ്ച നോർവേയിലെ ഓസ്‌ലോയിലാണ് പുരസ്കാരവിതരണം.


വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിന്‍റെ കണ്ണിലെ കരടായ മരിയയ്ക്കെതിരേ അറസ്റ്റ് വാറന്‍റ് നിലവിലുണ്ട്. മരിയ നോർവേയിൽ പോയാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നാണു വെന്വസേല അറിയിച്ചിരിക്കുന്നത്.

International

നൊബേൽ വാങ്ങാൻ പോയാൽ മരിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും: വെനസ്വേലൻ സർക്കാർ

കാരക്കാസ്: ഈ വർഷത്തെ സമാധാന നൊബേൽ ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ പുരസ്കാരം വാങ്ങാൻ നോർവേയ്ക്കു പോകരുതെന്ന് മഡുറോ ഭരണകൂടം. പോയാൽ മരിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്ന് വെനസ്വേലൻ അറ്റോർണി ജനറൽ താരിക് വില്യം സാബ് ഭീഷണി മുഴക്കി.

മഡുറോ ഭരണകൂടം തീവ്രവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന മരിയ അറസ്റ്റ് ഭയന്ന് ദീർഘകാലമായി ഒളിവിലാണ്. കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മഡുറോയ്ക്കെതിരേ മത്സരിക്കുന്നതിനും മരിയയ്ക്കു വിലക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് എഡ്മുണ്ടോ ഗോൺസാലസ് എന്ന അനുയായിയെയാണ് മരിയ സ്ഥാനാർഥിയാക്കിയത്.

മഡുറോ ജയിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമം നടന്നതായി ആരോപിക്കപ്പെടുന്നു. മഡുറോയുടെ പീഡനം ഭയന്ന് ഗോൺസാലസ് നേരത്തേ സ്പെയിനിൽ അഭയം തേടിയിരുന്നു.

Latest News

Up